Tuesday, September 23, 2008

മൂന്നു കവിതകള്‍

പിരിവ്
സംഭാവന ഗംഭീരമാവണം സര്‍,
ഉത്സവം പൊടീ പൊടീക്കണ്ടേ?

ഭിക്ഷ
രസീതില്ലാതെ ഞങ്ങള്‍ ഭിക്ഷ
തരുന്നതെങ്ങിനെ,സുഹ്രുത്തേ?

മറവി
ഭാര്യക്കോ മക്കള്‍ക്കോ
അച്ചനോ അമ്മയ്ക്കോ
അങ്ങനെ ആര്‍ക്കും രസീത് നല്‍കാതെ
ആരെയും സംഭാവന വാങ്ങുന്ന ഒരാള്‍
ഭയത്തിന്റെ വാതിലുകള്‍‍ക്കും
വിശുദ്ധിയുടെ ചുവരുകള്‍ക്കുമപ്പുറം
ക്ഷമയൊടെ കാത്തു നില്പുണ്‍ടെന്ന്
ആരും ഓര്‍ക്കാറില്ല.